ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാലിന് വയസ്സ് 150
∙യൂറോപ്പിനെയും ഏഷ്യയെയും കടൽമാർഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ജലപാത
∙ചെങ്കടലും മെഡിറ്ററേനിയൻ കടലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മനുഷ്യനിർമിത ജലപാത ഈജിപ്തിന്റെ അധീനതയിലാണ്
∙ഈജിപ്തിലെ സൂയസ് ഇസ്ത്മസ് (Isthmus of Suez) കരഭൂമിയുടെ തെക്കുവടക്കായി സ്ഥിതി ചെയ്യുന്നു
∙മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറുമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോട് ചേർന്നുള്ള തെഫിക് തുറുമുഖം വരെ നീണ്ടുകിടക്കുന്നു
∙ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘയാത്ര ഒഴിവാക്കാൻ സഹായിക്കുന്നു
∙നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1800 ബിസിയിൽ ഇതുവഴി ചരക്കുനീക്കമുണ്ടായിരുന്നതായി രേഖകൾ
∙പിന്നീട് ചെളി അടിഞ്ഞ് പാത അടഞ്ഞു
∙1830ൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ പഠനം
∙ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിനും സംഘത്തിനുമാണ് സൂയസ് കനാൽ നിർമാണത്തിനും നടത്തിപ്പിനുമുള്ള കരാർ ലഭിച്ചത്
∙1859ഏപ്രിൽ 25നാണ് പണി ആരംഭിച്ചത്. ഒരേ സമയത്ത് 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് പണി പൂര്ത്തിയാക്കിയത്
∙1869 നവംബർ 17ന് കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു
∙1956വരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധീനതയിലായിരുന്ന കനാൽ, അക്കൊല്ലം ജൂലൈയിൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസര് ദേശസാൽക്കരിച്ചു
∙ഈജിപ്ത് സർക്കാരിന്റെ അധീനതയിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് പൂർണ അധികാരം
∙പുതിയ സൂയസ് കനാൽ– നവീകരിച്ച സൂയസ് കനാൽ 2015 ഓഗസ്റ്റ് ആറിന് തുറന്നു. നിലവിലെ കനാലിന്റെ തിരക്കേറിയ ബെലാ ബൈപാസ് ഭാഗത്ത് 35 കിലോമീറ്റർ സമാന്തര പാത ഒരുക്കി. ഒപ്പം നിലവിലുള്ള കനാലിന്റെ 37 കിലോ മീറ്റർ ഭാഗം ആഴം കൂട്ടി. ചെലവായത് ഏകദേശം 50,400 കോടി രൂപ.
∙ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗം
∙അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി ഈ പാതയിലൂടെയാണ്
∙യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതം സൂയസ് കനാൽ വഴി
∙കപ്പലുകൾ ഈ പാത ഉപയോഗിക്കുമ്പോൾ നൽകുന്ന ടോൾ ഈജിപ്തിന്റെ പ്രധാന വരുമാനമാർഗമാണ്.
∙അറബ്– ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1967ൽ കനാൽ അടച്ചിരുന്നു. പിന്നീട് 1975ലാണ് ഇത് തുറന്നുകൊടുത്തത്.
∙അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം.
1. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിർഭാഗത്തേക്ക് ഒഴുകുന്നതിനാൽ അവിടത്തെ ആവാസവ്യവസ്‌ഥയെ ബാധിച്ചിട്ടുണ്ട്.
2. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപെടുമ്പോൾ വലിയ തോതിലുള്ള ജലമലിനീകരണം
ആകെ നീളം 193 കിലോമീറ്റർ
ഇതിൽ നിർമാണം നടത്തിയിട്ടുള്ളത് 163 കിലോമീറ്റർ
വീതി: 3കിലോമീറ്റർ
ആഴം: 24– 30മീറ്റർ
ഒരു ദിവസം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം: 49 മുതൽ 97 വരെ
കപ്പലുകളുടെ വേഗം: മണിക്കൂറിൽ 11– 16 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും വിസ്മയം തീർത്ത മനുഷ്യ നിർമിത ജലാതിശയം
സമുദ്രമാർഗത്തിലൂടെയുള്ള ലോകത്തിലെ 8 ശതമാനം ചരക്ക് ഗതാഗതവും സൂയസ് കനാൽ വഴിയാണ്
ആഫ്രിക്ക ചുറ്റാൻ ആവശ്യമായ ദൂരം: 21,000 കിലോമീറ്റർ
വേണ്ട സമയം: 24 ദിവസം.
സൂയസ് വഴി യാത്രചെയ്താൽ ദൂരം: 12, 000 കിലോമീറ്റർ,
സമയം: 14 ദിവസം.
2. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപെടുമ്പോൾ വലിയ തോതിലുള്ള ജലമലിനീകരണം
ആകെ നീളം 193 കിലോമീറ്റർ
ഇതിൽ നിർമാണം നടത്തിയിട്ടുള്ളത് 163 കിലോമീറ്റർ
വീതി: 3കിലോമീറ്റർ
ആഴം: 24– 30മീറ്റർ
ഒരു ദിവസം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം: 49 മുതൽ 97 വരെ
കപ്പലുകളുടെ വേഗം: മണിക്കൂറിൽ 11– 16 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും വിസ്മയം തീർത്ത മനുഷ്യ നിർമിത ജലാതിശയം
സമുദ്രമാർഗത്തിലൂടെയുള്ള ലോകത്തിലെ 8 ശതമാനം ചരക്ക് ഗതാഗതവും സൂയസ് കനാൽ വഴിയാണ്
ആഫ്രിക്ക ചുറ്റാൻ ആവശ്യമായ ദൂരം: 21,000 കിലോമീറ്റർ
വേണ്ട സമയം: 24 ദിവസം.
സൂയസ് വഴി യാത്രചെയ്താൽ ദൂരം: 12, 000 കിലോമീറ്റർ,
സമയം: 14 ദിവസം.
Courtesy :Manoramaonline.



No comments:
Post a Comment